
പയ്യന്നൂര്‍: വിവാഹത്തലേന്ന് വീട്ടിൽ നിന്നും സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വാങ്ങുന്നതിനായി പുറത്ത് പോയ പ്രതിശ്രുത വരനെ കാണാനില്ല . പരാതിയുമായി ബന്ധുക്കൾ രംഗത്ത് .വയക്കര സ്വദേശിയും കോറോത്തെ താമസക്കാരനുമായ ഇരുപത്തിയഞ്ചുകാരനെയാണ് കാണാതായത്.കാണാതായത് മുതല്‍ വരന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാണ്.
തളിപ്പറമ്പ് ചെറിയൂരിലെ യുവതിയുമായുള്ള ഇയാളുടെ വിവാഹം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത് .വധുവിന്റെ വീട്ടില്‍ രണ്ടായിരം ക്ഷണിതാക്കള്‍ക്കുള്ള ബിരിയാണിയുള്‍പ്പെടെയുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചിരുന്നു.ഇതിനിടെയാണ് തിരുവോണ ദിവസം ഉച്ചയോടെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വരന് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല എന്ന വിവരം ഇരുകൂട്ടരും അറിഞ്ഞത് . തുടർന്ന് യുവാവിൻറെയും യുവതിയുടെയും കുടുംബങ്ങൾ പോലീസിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു .